മുസ്ലിം ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള വയനാട് മണ്ഡലത്തിൽ മത്സരിച്ച രാഹുൽ ഗാന്ധി CAA വിഷയത്തെ തുടർന്ന് തീഹാർ ജയിലിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന ഗർഭിണികളായ സ്ത്രീകൾക്കായി ഒരു പ്രസ്താവന ഇറക്കാൻ പോലും തയ്യാറായില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഒ. അബ്‌ദുള്ള.
ഒരു പ്രസ്താവന ഇറക്കാൻ താൻ മുസ്ലിം ലീഗ് നേതാക്കളോടും സംഘടനകളോടും ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നും എന്നാൽ അതിന് പോലും അദ്ദേഹം തയ്യാറാവാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും രാഹുൽഗാന്ധി കയറി ഇറങ്ങിയെന്ന് ഒ അബ്‌ദുള്ള വിമർശിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനം ചോദിച്ചുവാങ്ങിയതാണെന്നും മുസ്ലിം ലീഗ് ഒരിക്കലും PFI യെ തള്ളിപ്പറയില്ല..യഥാർത്ഥത്തിൽ മുസ്ലിം ലീഗ് ഉള്ളുകൊണ്ട് പോപ്പുലർ ഫ്രണ്ടിനെ വരിച്ചിരിക്കുകയാണ്.. പോപ്പുലർ ഫ്രണ്ടിലേക്ക് ആളുകൾ അതിന്റെ കഴിവുകൊണ്ടോ നേതാക്കന്മാരുടെ മഹത്വം കൊണ്ടോ അല്ല ഒഴുകിയെത്തുന്നതെന്നും ഒ അബ്‌ദുള്ള പറഞ്ഞു. PFI മുസ്ലിം ലീഗിന് കടുത്ത ഭീഷണിയാണ് ലീഗ് അത് മനസിലാക്കിയില്ലെങ്കിൽ പലകാര്യങ്ങൾക്കും PFI യുടെ പൂട്ടിപ്പോയ ഓഫീസിൽ പോയി ലീഗ് സമ്മതം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here