Palakkad; ദഫ് പഠിക്കാന്‍ പോയ കുട്ടികള്‍ മടങ്ങിവരാന്‍ വൈകി; പിതാവിന്റെ ക്രൂരമര്‍ദനം

പാലക്കാട് ചാലിശ്ശേരിയില്‍ സഹോദരങ്ങളെ അച്ഛന്‍ പട്ടിക കൊണ്ട് ക്രൂരമായി മര്‍ദിച്ചു. മുക്കൂട്ട സ്വദേശി അന്‍സാറാണ് പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ തല്ലിച്ചതച്ചത്. പിന്നീട് ഇയാള്‍ ഒളിവില്‍പ്പോയി. മദ്യലഹരിയിലാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം

നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സഹോദരങ്ങള്‍.ഈ സമയത്താണ് അച്ഛന്‍ മദ്യപിച്ചു വീട്ടിലേക്ക് വന്നത്. വഴിയില്‍ വച്ച് ഇയാള്‍ മക്കളെ കണ്ടു. എന്താണ് വൈകിയതെന്ന് ചോദിച്ച് തല്ലി, വീട്ടിലേക്ക് വലിച്ചു കൊണ്ടുവന്ന് പട്ടിക കൊണ്ട് ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ കൈക്ക് പൊട്ടലുണ്ട്. ഒരു മകന്റെ വാരിയെല്ലിനും പരിക്കേറ്റു. ശരീരമാകെ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ട്.

കുന്നംകുളത്തെ ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സ തേടി. ചാലിശ്ശേരി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയെ അനാസറിനായി പൊലീസ് അന്വേഷണം തുടങ്ങി. അന്‍സാര്‍ മദ്യപിച്ചെത്തിയാണ് മര്‍ദിച്ചത് എന്നാണ് പൊലീസ് നിഗമനം. മുമ്പും ഇയാള്‍ ഭാര്യയേയും മക്കളേയും മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News