Thiruvananthapuram: ട്യൂമര്‍ നീക്കം ചെയ്യുന്നതിന് മെഡിക്കല്‍ തിരുവനന്തപുരം കോളേജില്‍ അത്യപൂര്‍വ ശസ്ത്രക്രിയ

ട്യൂമര്‍ നീക്കം ചെയ്യുന്നതിനായുള്ളലോകത്തെ ഏഴാമത്തേതും അത്യപൂര്‍വവുമായ ഉദര ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അതികഠിനമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 48 കാരിയായ രോഗിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയില്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് ഇടുപ്പ് ഭാഗത്തെ കവാടമായ സയാറ്റിക് ഫൊറാമനിലൂടെ തള്ളി വരുന്ന മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തി.

മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അത്യപൂര്‍വമാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവീന ചികിത്സാ സംവിധാനങ്ങള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കെല്പുള്ളവയാണെന്ന് ഉത്തമ ബോധ്യമുള്ള ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടന്നു. കാലിന്റെ ചലന ശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഞരമ്പായ ഷിയാറ്റിക് നെര്‍വിനോടു ചേര്‍ന്നാണ് മുഴ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഞരമ്പിന് കേടു പറ്റാതെ അതീവ ജാഗ്രതയോടെയാണ് സര്‍ജറി നടന്നത്. അതിനായി രോഗിയെ പലതവണ തിരിച്ചും മറിച്ചും കിടത്തേണ്ടിയും വന്നു. ട്യൂമറിനെ രണ്ടായി മുറിച്ചാണ് പുറത്തെടുത്തത്. ട്യൂമറിന്റെ ഒരു വശം എട്ടു സെന്റീമീറ്ററും മറുഭാഗം നാലു സെന്റീമീറ്ററുമായിരുന്നു വലിപ്പം. എട്ടുമണിക്കൂര്‍ സമയമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഗ്ലൂട്ടിയല്‍ ലൈപ്പോ സാര്‍ക്കോമാ ഹെര്‍ണിയേറ്റിംഗ് ത്രൂ സയാറ്റിക് ഫൊറാമന്‍ എന്ന പേരിലറിയപ്പെടുന്ന ലോകത്തെ ഏഴാമത്തെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു. വയറിന്റെ ഉള്‍ഭാഗവും തുടയുടെ മുകള്‍ ഭാഗവും തുറന്നാണ് മുഴ പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു.

മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ഒന്ന് വകുപ്പുമേധാവി ഡോ അബ്ദുള്‍ ലത്തീഫിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ സന്തോഷ് കുമാര്‍, ഡോ സംഗീത്, ഡോ അശ്വിന്‍, ഡോ സജിന്‍, ഡോ ഇന്ദിര എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്. അനസ്‌തേഷ്യാ വിഭാഗത്തില്‍ നിന്നും ഡോ ദീപ, ഡോ സന്ധ്യ എന്നിവരും ശസ്ത്രക്രിയയില്‍ സഹായികളായി ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ റിപ്പോര്‍ട്ട്‌ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്‍ കൈയെടുത്ത് നടപ്പാക്കിയ ആധുനിക ചികിത്സാ സൗകര്യങ്ങളാണ് അത്യപൂര്‍വ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് പ്രേരക ശക്തിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News