Kodiyeri: കോടിയേരിയെ ഒരു നോക്ക് കാണാനെത്തി ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍

കോടിയേരിക്ക്(Kodiyeri) അന്തിമോപചാരമര്‍പ്പിക്കാന്‍ പുഷ്പന്‍ തലശ്ശേരിയിലെത്തി(Thalassery). ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍(Pushpan) ടൗണ്‍ഹാളിലെത്തുകയായിരുന്നു. തന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്തു തന്ന സഖാവാണ് കോടിയേരിയെന്ന് ഓര്‍മ്മകളില്‍ വിതുമ്പിക്കൊണ്ട് പുഷ്പന്‍ പറഞ്ഞു.

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് സഖാവ് പുഷ്പന്‍. വരും തലമുറയ്ക്ക് വേണ്ടി ജീവിതം ഉഴുഞ്ഞുവെച്ച സഖാവ് പുഷ്പന്‍ കോടിയേരിയെ അവസാനമായി കാണാനെത്തിയത് മലയാളി മനസ്സുകളില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു ചിത്രമായിരിക്കും.

ആയിരങ്ങളാണ് കോടിയേരിയെ അവസാന നോക്ക് കാണാന്‍ തലശ്ശേരിയുടെ മണ്ണിലെത്തിയത്. മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കമുള്ള നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും.

ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. ടൗണ്‍ഹാളിലും വസതിയിലും പൊതുദര്‍ശനത്തിനിടെ പൊലീസ് ആദരമര്‍പ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here