Pinarayi Vijayan: മകനെ നഷ്ടപ്പെട്ട അപ്പനെപ്പോലെ…അനുജനെ നഷ്ടപ്പെട്ട ചേട്ടനെപ്പോലെ…; അന്നും ഇന്നും അരികില്‍ പിണറായിയുണ്ട്: കുറിപ്പ് വൈറല്‍

സഖാവ് കോടിയേരി(Kodiyeri) വിട പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്(Pinarayi Vijayan) നിഷാന്ത് മാവിലവീട്ടില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. 2004ല്‍ സഖാവ് നായനാര്‍ അന്തരിച്ചപ്പോള്‍ മൃതദേഹം തോളിലെടുക്കാന്‍ മുന്നില്‍ ഒരാളുണ്ടായിരുന്നെന്നും അന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനായിരുന്നു അതെന്നും കുറിപ്പില്‍ പറയുന്നു.

അപ്പനെ നഷ്ടപ്പെട്ട മകനെപ്പോലെ, ചേട്ടനെ നഷ്ടപ്പെട്ട കൊച്ചനുജനെപ്പോലെയായിരുന്നു അന്ന് സഖാവ് പിണറായി. കാലങ്ങള്‍ക്കിപ്പുറം കോടിയേരി പോയപ്പോഴും അരികിലുണ്ട് പിണറായിയെന്നും ഈ ബന്ധത്തിനെന്തൊരു ആഴമാണെന്നും നിഷാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കുറേക്കൊല്ലം മുമ്പാണ്. 2004ല്‍ ഗുഡ് ബൈ പറഞ്ഞ് നായനാര്‍ മറഞ്ഞു. മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി
കൊണ്ടുവരികയാണ്.. നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍ മുന്നില്‍ ഒരാളുണ്ടായിരുന്നു. തെക്ക് തൊട്ട് വടക്ക് വരെ ആംബുലന്‍സില്‍ മൃതദേഹത്തിന് അരികില്‍ ഒരാളിരിപ്പുണ്ടായിരുന്നു.. അപ്പനെ നഷ്ടപ്പെട്ട മകനെപ്പോലെ.. ചേട്ടനെ നഷ്ടപ്പെട്ട കൊച്ചനുജനെപ്പോലെ.. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനായിരുന്നു അത്.. കാലം കടന്നുപോയി..കോടിയേരിയും പോയീ.. അപ്പോഴും അരികില്‍ ഇരിപ്പുണ്ട് അയാള്‍.. മകനെ നഷ്ടപ്പെട്ട അപ്പനെപ്പോലെ.. അനുജനെ നഷ്ടപ്പെട്ട ചേട്ടനെപ്പോലെ….മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു അത്.. ബന്ധത്തിനെന്തൊരു ആഴമാണ്!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News