അച്ഛന്‍റെ ഏറ്റവും പ്രിയപ്പെട്ട സഖാവായിരുന്നു കോടിയേരിയെന്ന് വി എസ്സിന്‍റെ മകന്‍ അരുണ്‍ കുമാര്‍. കോടിയേരി പോയിയെന്ന വാര്‍ത്ത വലിയ ദുഃഖത്തോടെയാണ് വിഎസ് കേട്ടറിഞ്ഞതെന്നും അരുണ്‍കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ .ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
നേതാവിനെ ഒരുനോക്ക് കാണാൻ ഈങ്ങയിൽപ്പീടികയിലെ വിട്ടിലേക്ക് ജനങ്ങൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ് . വീട്ടിലെ പൊതു ദർശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാണ് പൊതുദർശനം.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഐഎം ഹർത്താൽ ആചരിക്കുകയാണ്.
കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here