അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ അമ്മ മരിച്ചു

അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ അമ്മ മരിച്ചു. കൊല്ലം മൺഡ്രോതുരുത്തിലാണ് സംഭവം. കൊല്ലം പേരയം സ്വദേശിനി ചെറുപുഷ്പമാണ് മരിച്ചത്.

Kodiyeri: പയ്യാമ്പലത്ത് അന്ത്യനിദ്ര; ഇനി ജനമനസ്സുകളില്‍

ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങി കോടിയേരി(Kodiyeri) ചരിത്രമായി. മഹാരഥന്‍മാര്‍ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ തീനാളങ്ങള്‍ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ജനകീയനേതാവിന് കേരളം വിട നല്‍കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍നിന്ന് ആയിരങ്ങള്‍ അണിചേര്‍ന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്(Payyambalam).

വാഹനത്തില്‍നിന്ന് സിപിഐഎം(CPIM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം തോളിലേറ്റി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ‘ എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്ന് മുന്‍ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നു.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇരുവരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News