ചങ്ങാനാശേരിയിൽ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമെന്ന് റിമാൻ്റ് റിപ്പോർട്ട്. മുത്തുകുമാർ മറ്റ് പ്രതികളുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തിതമാക്കുന്നു. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.
ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാത കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം വിപുലമാക്കി പോലീസ്. മുഖ്യ പ്രതി മുത്തുകുമാറിനെ സഹായിച്ച കോട്ടയം മാങ്ങാനം സ്വദേശിയായ ബിബിൻ, ബിനോയ് എന്നിവരാണ് പിടിയിലാകുള്ളത്.ഇവർ സംസ്ഥാനം വിട്ടതായാണ് വിവരം.
അതേസമയം കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. മുത്തുകുമാർ ബിനോയ്, ബിബിൻ എന്നീ വരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.
സെപ്റ്റബർ 26-ാം തീയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികൾ മൂന്ന് പേരും ചേർന്ന് ക്രൂരമായി മർദിച്ചു.മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here