പാലക്കാട് വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്സുമ അറസ്റ്റിൽ.അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
അറസ്റ്റിലായ ജോമോനെതിരേ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ജോമോനെ അപകട സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പും പൂർത്തിയാക്കി. ബസ്സുടമ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. 13 തവണ അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അരുൺ അവഗണിച്ചു. പ്രേരണാക്കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു
എൻഫോഴ്സ്മെന്റ് ആർടിഒ സംഘം അപകട സ്ഥലത്ത് പരിശോധന നടത്തി.അമിത വേഗതയിൽ ബസ്സുകൾ കടന്നുപോവുന്നതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞിരുന്നു. അപകടത്തിന് അഞ്ചു സെക്കന്റ് മുമ്പ് മണിയ്ക്കൂറിൽ 97.72 കിലോമീറ്റർ വേഗതയിലാണ് ബസുകൾ കടന്നുപോയത്.അപകടത്തെ തുടർന്ന് പാലക്കാട് ജില്ലയിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here