പരീക്ഷണങ്ങൾ ലഹരിയായ ആ മനുഷ്യൻ റോഷാക്ക് പോലൊരു സിനിമ അല്ലാതെ മറ്റ് എന്താണ് ചെയ്യേണ്ടത് ? മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി | Rorschach

മെ​ഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്കിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾ വിഫലമായില്ല.സോഷ്യൽ മീഡിയയിലും റോഷാക്ക് തരം​ഗമായി കഴിഞ്ഞു.പരീക്ഷണങ്ങൾ ലഹരിയായ ആ മനുഷ്യൻ റോഷാക്ക് പോലൊരു സിനിമ അല്ലാതെ മറ്റ് എന്താണ് ചെയ്യേണ്ടതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി ചോദിക്കുന്നു.

പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ. പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങളെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

“മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരു ചിത്രം നിർമ്മിക്കുന്നു” എന്നത് തന്നെ വാർത്തയായിരുന്നു.പിന്നീട് പോസ്റ്റർ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചർച്ചയായി.മനഃശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെർമൻ റോഷാക്ക്‘ മലയാളികളുടെ സെർച്ചുകളിൽ ഇടം നേടി.

ട്രൈലെർ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചർച്ചകൾ.എല്ലാ ചർച്ചകൾക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി.ഒറ്റ വരിയിൽ ഗംഭീരമായ സൈക്കോളജിക്കൽ ത്രില്ലർ എന്ന് പറയാം.പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ.ഇതുവരെ നമ്മൾ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും,മൊത്തത്തിൽ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോൾ ഓർക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യൻ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.

പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ.പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങൾ

ഇന്നലെ തിയറ്ററുകളിലെത്തിയ റോഷാക്ക് ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ പുതുമയുള്ള ട്രീറ്റ്മെൻറിന് വലിയ പ്രശംസയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നത്.

കേരളത്തിൽ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിന് എത്തിയത്. ആദ്യ ഷോകൾ മുതൽ സോഷ്യൽ മീഡിയയിൽ ഇത് കാണേണ്ട ചിത്രമാണെന്നും വ്യത്യസ്‍തമാണെന്നും അഭിപ്രായം ഉയർന്നതോടെ മാറ്റിനി മുതലുള്ള ഷോകളുടെ ഓൺലൈൻ ബുക്കിംഗിൽ അത് പ്രതിഫലിച്ചു.

സെക്കൻറ് ഷോകൾക്ക് വലിയ വിഭാഗം പ്രേക്ഷകർ ടിക്കറ്റ് കിട്ടാതെ മടങ്ങിയതോടെ പല സെൻററുകളിലും രാത്രി വൈകി അഡീഷണൽ ഷോകൾ ചാർട്ട് ചെയ്‍തു.കേരളത്തിൻറെ പലയിടങ്ങളിലായി ഇന്നലെ നടന്നത് 31 അഡീഷണൽ ഷോസ് ആണെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു.

ലൂക്ക് ആൻറണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്.

ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തിൽ, കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്.

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീർ. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News