ജോമോന്റെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പകര്‍ത്തിയത് പൂനയില്‍ നിന്ന് | Vadakkencherry

പാലക്കാട് വടക്കഞ്ചേരി വാഹനാപകടത്തെ തുടർന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ അപകടകരമായി ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങൾ പൂനയിൽ നിന്ന് പകർത്തിയതെന്ന് മൊഴി. അപകടത്തിനു പിന്നാലെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു.അതേ സമയം ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ ഫോക്കസ് ത്രീ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്.

ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്നും നൃത്തം ചെയ്തും വാഹാനമോടിയ്ക്കുന്ന ഈ ദൃശ്യങ്ങൾ ഞെട്ടിച്ചിരുന്നു. ഒമ്പതുപേരുടെ ജീവനപഹരിച്ച അപകടത്തെ തുടർന്ന് ജോമോൻ അറസ്റ്റിലായതു പിന്നാലെയാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കാണിച്ചപ്പോൾ ഇതു താൻതന്നെയാണെന്ന് ജോമോൻ സമ്മതിച്ചു.

2010-ൽ പൂനെയിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് മൊഴി.ഈ സമയം വാഹനത്തിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓർമയില്ലെന്നായിരുന്നു മറുപടി. ജോമോന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ അശോകൻ പറഞ്ഞു. ജോമോൻ നടത്തിയ നിയമ ലംഘനങ്ങളുടെയും ഇതര സംസ്ഥാന യാത്രകളുടെയും വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ് പോലിസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here