കോണ്‍ഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തില്‍ സജീവമായി ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും. തരൂര്‍ മഹാരാഷ്ട്രയിലും, ഖാര്‍ഗെ ജമ്മു കശ്മീരിലുമാണ് ഇന്ന് പ്രചാരണം നടത്തുന്നത്.കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈ പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുത്ത സ്വീകരമാണ് ലഭിച്ചത് പ്രമുഖ നേതാക്കളാരും പിസിസിയിലെത്തിയില്ല.
അതേസമയം തരൂരിനെ ലക്ഷ്യം വെച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടി വന്ന നേതാവ് അല്ല താൻ എന്നും പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് ഉയർന്നുമെന്ന നേതാവാണ് എന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. പാർട്ടി സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ആശിർവാദം തനിക്കുണ്ട് എന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ കൂട്ടിച്ചേർത്തു. അതേസമയം പാർട്ടി ഭാരവാഹികൾ തനിക്ക് വേണ്ടി പ്രചരണം നടത്തുന്ന എന്ന ആരോപണത്തിൽ ഖാര്‍ഗെ പ്രതികരിച്ചില്ല.
എന്നാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന് എതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന് ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം.
അതെ സമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിയെക്കും. 9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് ആരോപണം ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂർ ക്യാമ്പ് ആരോപിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here