വിദ്വേഷ പ്രസംഗവുമായി ബിജെപി എം പി പർവേഷ് സാഹിബ് സിംഗ് വർമ. മുസ്ലിങ്ങളെ ബഹിഷ്കരിക്കണമെന്നും മുസ്ലിങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നുമാണ് പർവേഷ് വർമയുടെ ആഹ്വാനം. അതേസമയം, അനുമതി ഇല്ലാതെ യോഗം സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് സംഘാടകർക്കെതിരെ ദില്ലി പോലീസ് കേസെടുത്തു.
ദില്ലിയിലെ ദിൽഷാദ് ഗാർഡനിൽ വിശ്വാ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ആയിരുന്നു പർവേഷ് വർമ വിദ്വേഷപ്രസ്താവന നടത്തിയത്. സുന്ദർ നഗരി സ്വദേശിയായ 25 കാരൻ മനീഷിനെ മൂന്നു മുസ്ലീങ്ങൾ കൊലപ്പെടുത്തി എന്ന് ആരോപിച്ചു കൊണ്ടാണ് ജൻ ആക്രോശ് എന്ന യോഗം സംഘടിപ്പിച്ചത്. മുസ്ലീങ്ങളുടെ സ്റ്റാളുകളിൽ നിന്ന് പച്ചക്കറി വാങ്ങേണ്ട ആവശ്യമില്ല.സമ്പൂർണ്ണ ബഹിഷ്കരണം മാത്രമാണ് ഏക പരിഹാരം. മുസ്ലിങ്ങൾ ലൈസൻസില്ലാതെ നടത്തുന്ന എല്ലാ ഇറച്ചി കടകളും അടച്ചുപൂട്ടണം. വേണ്ടിവന്നാൽ 24 മണിക്കൂറിനുള്ളിൽ മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ കഴിയുമെന്നും എന്നാൽ ഞങ്ങൾ നിയമം അനുസരിക്കുന്നു എന്നും പർവേഷ് വർമ ആരോപിച്ചു.
എന്നാൽ വിദ്വേഷ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സബ്കാ സാത് സബ്കാ വികാസ് എന്നതുകൊണ്ട് നരേന്ദ്രമോദി ഇതാണോ ഉദ്ദേശിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.2020 ലെ ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവരിൽ ഒരാളാൾ കൂടിയാണ് പർവേശ് വർമ.
BJP सांसद ने की मुसलमानों का बहिष्कार करने की अपील, लोगों ने बजाई तालियाँ | Unseen India pic.twitter.com/SUEfDnDu1h
— UnSeen India (@USIndia_) October 9, 2022
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here