നൈജീരിയയിൽ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു.അനമ്പ്ര സംസ്ഥാനത്തെ നൈഗർ നദിയിലാണ് അപകടമുണ്ടായത്.
നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടിൽ കൂടുതൽ ആൾക്കാരെ കുത്തിനിറച്ചതും ദുരന്തത്തിനു കാരണമായി. 85 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓവർലോഡ്, അമിതവേഗത, മോശം അറ്റകുറ്റപ്പണികൾ, നാവിഗേഷൻ നിയമങ്ങൾ അവഗണിക്കൽ എന്നിവ മൂലം നൈജീരിയയിൽ ബോട്ടപകടങ്ങൾ പതിവാവുകയാണ്. ഈ വർഷത്തെ മഴക്കാലത്തിൻറെ തുടക്കം മുതൽ, 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.മൂന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. 100,000 പേർ ഭവനരഹിതരായതായാണ് കണക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here