Malappuram:തിരൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നിറമരുതൂര്‍ കാളാട് സുഹൃത്തുകളുമായി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാളാട് പാലപറമ്പില്‍ ഷരീഫ് എന്ന സലാമിന്റെ മകന്‍ മുഹമ്മദ് ഹഷ്മില്‍ (12), വെള്ളിയോട്ട് വളപ്പില്‍ സിദീഖിന്റെ മകന്‍ അജ്ലാന്‍ (11) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കുളിക്കുന്നതിനിടെ കനാലില്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വെച്ച് അറിയിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും കരക്കെത്തിച്ചത്. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മങ്ങാട് ഗവ.ഹൈസ്‌ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹഷ്മില്‍. മാതാവ്: ആമിന. സഹോദരങ്ങള്‍: അജ്മല്‍ ( ഗള്‍ഫ്) , അന്‍ഫാസ്. കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അജ്ലാന്‍ സിദീഖ്. മാതാവ്: സാബിറ, സഹോദരന്‍: സിയാന്‍ സിദീഖ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News