കൊല്ലത്ത് MDMA യും ലഹരി ഗുളികകളുമായി ഏഴ് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. എഞ്ചിനീയറിംഗ് വിദ്യാർഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാർഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ റെയിഡിലാണ് ഏഴുപേർ പിടിയിലായത്. ഉളിയക്കോവിൽ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖിൽ, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്.
വിവേകിൽ നിന്നും പത്ത് ലഹരിഗുളികകളും ദീപു, വിഷ്ണു, അഖിൽ എന്നിവരിൽ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.മാസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു കേസിൽ ഇയാളെ എക്സൈസ് സംഘം പിടികൂടുന്നതിനിടയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
കൈയ്ക്കും കാലിനും പരിക്കുകളോടെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കെണിയിൽ നിരവധി വിദ്യാർഥിനികൾ വീണിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here