ISLൽ ഇന്ന് ജംഷെദ്പുർ – ഒഡീഷ പോരാട്ടം. രാത്രി 7:30 ന് JRD ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ മാനേജർക്ക് കീഴിലാണ് ഐ എസ് എൽ ഷീൽഡ് ജേതാക്കളായ ജംഷേദ്പുർ എഫ്.സിയുടെ ഒരുക്കം. പീറ്റർ ഹാർട്ട് ലിയും എലി സാബിയയും അണിനിരക്കുന്ന പ്രതിരോധമാണ് ജംഷദ്പുരിന്റെ കരുത്ത്. ജർമൻ പ്രീത് ,ജിതേന്ദ്ര സിങ്, എസ്.കെ സാഹിൽ എന്നിവരുൾപ്പെടുന്ന പ്രതിഭാസമ്പന്നരായ മധ്യനിരയും ടീമിനുണ്ട്.
വണ്ടർ സ്ട്രൈക്കർ കോമൾ തട്ടാലും ഡാനിയൽ ചുക്കുവും സൈമൻ ഡങ്കലും ഫാറൂഖ് ചൌധരിയുമാണ് മുന്നേറ്റനിരയിലെ പ്രധാനികൾ. മലയാളി ഗോളി ടി.പി രെഹ്നേഷിന്റെ വിസ്മയ സേവുകളും ജംഷദ്പുരിന് ഗുണം ചെയ്യും. സ്വന്തം സ്‌റ്റേഡിയത്തിൽ വിജയം മാത്രമാണ് റെഡ് മൈനേഴ്സിന്റെ ലക്ഷ്യം. അതേസമയം കന്നി കിരീട നേട്ടമാണ് ഒഡീഷ എഫ്.സിയുടെ മോഹം.
ഒസാമ മാലിക്കും റെയ്നിയർ ഫെർണാണ്ടസും സോൾ ക്രൈസ്പോയും ഉൾപ്പെടുന്ന മധ്യനിരയാണ് കലിംഗ വോറിയേഴ്സിന്റെ ശക്തി. ഗോളി റാൾട്ടെയുടെ പരിചയ സമ്പന്നതയും ടീമിന് മുതൽക്കൂട്ടാണ്. കാർലോസ് ഡെൽഗാഡോ – ശുഭം സാരംഗി – നരേന്ദർ ഗെഹ്ലോട്ട്-സഹിൽ പൻവാർ കൂട്ടുകെട്ടിനാണ് പ്രതിരോധ ചുമതല. വിജയത്തുടക്കം കുറിക്കാൻ ഉറച്ച് ടീമുകൾ അരയും തലയും മുറുക്കി പോരിനിറങ്ങുമ്പോൾ JRD സ്റ്റേഡിയം വേദിയാവുക ത്രില്ലറിനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here