കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. കോണ്‍ഗ്രസ് എംഎല്‍എ എൽദോസ് കുന്നപ്പിള്ളിയെ(Eldhose Kunnappilly) കുരുക്കിലാക്കി യുവതിയുടെ മൊഴി. എംഎൽഎ 30 ലക്ഷം വാഗ്ദാനം ചെയ്തത് ഈ മാസം 9നാണ്. തട്ടിക്കൊണ്ടു പോയി കേസ് പിൻവലിക്കാൻ സമ്മർദ്ദപ്പെടുത്തി. വഴങ്ങാത്തതോടെ എൽദോസ് മദ്യപിച്ചെത്തി പലതവണ ക്രൂരമായി മർദ്ദിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്.
പരാതി പിൻവലിക്കാൻ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചു. ദൃശ്യങ്ങൾ സഹായികൾ വീഡിയോയിൽ പകർത്തി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എംഎൽഎ പറഞ്ഞു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും മജിസ്ട്രേറ്റിന് യുവതി മൊഴി നല്‍കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുക്കും.
ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതി.വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here