എൽദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ രമേശ് ചെന്നിത്തല(ramesh chennithala). എൽദോസ് കുന്നപ്പിള്ളി കാര്യങ്ങൾ വ്യക്തമാക്കട്ടെയെന്നും അതിന് ശേഷം താന്‍റെ അഭിപ്രായം പറയാെമന്നും രമേശ് ചെന്നിത്തല ദില്ലിയിൽ പറഞ്ഞു. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ ഉറച്ച് നിൽക്കുകയാണ് യുവതി.
ഇതോടെ കുന്നപ്പിള്ളിയ്ക്കുമേലുള്ള കുരുക്ക് വീണ്ടും മുറുകുകയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഗരുതരമായ ആരോപണങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയത്. തന്നെ എല്‍ദോസ് കുന്നപ്പിള്ളി ലൈംഗികമായി ഉപദ്രവിച്ചു.
നിരന്തരമായ ശാരീരിക ആക്രമണം എല്‍ദോസില്‍ നിന്ന് നേരിട്ടു. പലതവണ തന്നെ മര്‍ദ്ദിച്ചു. ഗത്യന്തരമില്ലാതെയാണ് താന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന് ശേഷവും ശാരീരികമായും മാനസികമായും തനിക്ക് പീഡനം നേരിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ തന്നെ നേരിട്ട് എത്തി. പരാതി പിന്‍വലിക്കാന്‍ ആദ്യം 30 ലക്ഷം രൂപ വാഗ്ദാനം നല്‍കി.
വഴങ്ങാത്തതോടെ ക്രൂരമായി എല്‍ദോസ് മര്‍ദ്ദിച്ചൂവെന്നും യുവതി വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഭീഷണിപ്പെടുത്തിയെന്നും തനിക്ക് ഇക്കാര്യത്തില്‍ വലിയ ഭയമുണ്ടെന്നും യുവതി പറഞ്ഞു. മാത്രമല്ല എല്‍ദോസിനെതിരെ യുവതി നേരത്തെ നല്‍കിയ പരാതിയിലും ഉറച്ചുനില്‍ക്കുകയാണ്. ഇന്ന് കോവളം സ്‌റ്റേഷനില്‍ മൊഴി നല്‍കും. കൈരളി ന്യൂസാണ് ആദ്യം ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here