തിരുവില്വാമലയിൽ അമ്മയും മകനും പൊള്ളലേറ്റു മരിച്ചു; അച്ഛനും മറ്റൊരു മകനും ഗുരുതരാവസ്ഥയിൽ

തിരുവില്വാമലയിൽ നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യ ശ്രമത്തിനിടെ മാതാവും ഇളയ മകനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവർ തൃശൂർ മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ നാലംഗ കുടുoബത്തെ വിടിനു പുറത്തു കാണാതിരുന്നതിനെ തുടർന്ന് അയൽവാസികകൾ അന്വേഷിച്ചെത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം നാടറിയുന്നത്. വീടിൻ്റെ ജനലും ,കതകും എല്ലാം അടച്ചിട്ട നിലയിൽ ആയിരുന്നു. ഉള്ളിൽ നിന്ന് മണ്ണെയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാർ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു.

ഈ സമയത്ത് മുറിയ്ക്കുള്ളിലും ഹാളിലുമായാണ് ഹോട്ടൽ നടത്തിപ്പുകാരനായ രാധാകൃഷ്ണൻ ,ഭാര്യ ശാന്ത ,മക്കളായ 14 ഉം 7 മം വയസുള്ള കാർത്തിക് ,രാഹുൽ എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാലു പേരെയും മെഡി.കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ശാന്തയുടെയും ഇളയ മകൻ രാഹുലിൻ്റെയും ജീവൻ നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മണ്ണെണ്ണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൂട്ട ആത്മഹത്യാ ശ്രമമാണെനാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അതേ സമയം , ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള രാധാകൃഷ്ണനും മൂത്ത മകനും ശരീരത്ത് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here