Eldhose Kunnappilly: കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി; ആരോപണങ്ങളില്‍ ഉറച്ച് യുവതി; മൊഴി നല്‍കുന്നതിനിടെ കുഴഞ്ഞു വീണു

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly)ക്കെതിരെ ഗരുതര ആരോപണങ്ങളില്‍ ഉറച്ച് യുവതിയുടെ മൊഴി. കോവളം സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുന്നതിനിടെ കുഴഞ്ഞു വീണ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി മജ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസും കേസെടുക്കും. പരാതി ഒത്തുതീര്‍ക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇടപെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.

എല്‍ദോസും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തൂവെന്നുമാണ് മൊഴി. വഴങ്ങാത്തതോടെ എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു. പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം.

ഇതിനിടെ എല്‍ദോസിന്റെ കുട്ടാളികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാട്ടി പിന്നീട് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍പ്പെടുത്തും എല്‍ദോസ് പറഞ്ഞു. തുടര്‍ന്നാണ് യുവതി നാട് വിട്ടത്. കന്യാകുമാരിയില്‍ പോയി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് തമിഴ്നാട് പൊലീസ് എത്തിയാണ് കേരളത്തിലേക്ക് മടക്കി അയച്ചതെന്നും യുവതി പറയുന്നു.

മാത്രമല്ല കോവളം സിഐ കേസില്‍ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്നും എംഎല്‍എയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിനാണ് സിഐ ശ്രമിച്ചതെന്നും യുവതി പറയുന്നു. അതേസമയം കോവളം സ്റ്റേറ്റഷനില്‍ എത്തി മൊഴി നല്‍കുന്നതിനിടെ യുവതി കുഴഞ്ഞുവീണു. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ബോധക്ഷയമുണ്ടായതിനാല്‍ യുവതിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമായശേഷമാകും ഇനി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News