Eldhose Kunnappilly:പീഡന കേസ്; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തും

പീഡന കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ(Eldhose Kunnappilly)കൂടുതല്‍ കേസുകള്‍ ചുമത്തും. ഏഴ് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഓരോ സ്ഥലത്തും ഓരോ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം.

എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമെങ്കിലും ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം കിട്ടിയേക്കില്ല. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എംഎല്‍എയുടെ സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുക്കും. എല്‍ദോസും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴി. വഴങ്ങാത്തതോടെ എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു. പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം.

ഇതിനിടെ എല്‍ദോസിന്റെ കൂട്ടാളികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാട്ടി പിന്നീട് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍പ്പെടുത്തും എല്‍ദോസ് പറഞ്ഞു. തുടര്‍ന്നാണ് യുവതി നാട് വിട്ടത്. കന്യാകുമാരിയില്‍ പോയി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് തമിഴ്‌നാട് പൊലീസ് എത്തിയാണ് കേരളത്തിലേക്ക് മടക്കി അയച്ചതെന്നും യുവതി പറയുന്നു. മാത്രമല്ല കോവളം സിഐ കേസില്‍ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്നും എംഎല്‍എയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിനാണ് സിഐ ശ്രമിച്ചതെന്നും യുവതി പറയുന്നു. അതേസമയം കോവളം സ്റ്റേറ്റഷനില്‍ എത്തി മൊഴി നല്‍കുന്നതിനിടെ യുവതി കുഴഞ്ഞുവീണു. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ബോധക്ഷയമുണ്ടായതിനാല്‍ യുവതിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമായശേഷമാകും ഇനി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News