എൽദോസ് കുന്നപ്പിള്ളി എം എൽ എ കേസിൽ ആരോപണ വിധേയനായ കോവളം സി ഐയെ സ്ഥലം മാറ്റി. കേസ് ഒത്തുത്തീർപ്പാക്കാൻ സി ഐ പ്രൈജു ശ്രമിച്ചെന്ന് പരാതിക്കാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പരാതി നൽകിയ ഘട്ടത്തിൽ കേസെടുക്കാൻ പോലും സി ഐ ആദ്യ ഘട്ടത്തിൽ തയ്യാറായില്ലെന്നും പരാതിക്കാരി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ യെ സ്ഥലംമാറ്റാൻ ഉത്തരവിറങ്ങിയത്. നെയ്യാർഡാം സി ഐ ആയിരുന്ന ബിജോയ് ആണ് പകരം പുതിയ കോവളം സി.ഐ ആയി സ്ഥാനമേൽക്കുക.
അതേസമയം, ലൈംഗിക പീഡന പരാതി നൽകിയ അതിജീവതയ്ക്കെതിരെ എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ രംഗത്ത് വന്നിട്ടുണ്ട്. കുന്നപ്പള്ളിയുടെ പക്കൽ ഉണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചു എന്നാണ് ആരോപണം. പെരുമ്പാവൂർ കുറുപ്പുംപടി പൊലീസിലാണ് കുന്നപ്പള്ളിയുടെ ഭാര്യ മറിയാമ്മ എൽദോസ് പരാതി നൽകിയത്.
ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here