Amithab Bachan: അഭിഷേക് ബച്ചന്റെ വികാരനിര്‍ഭരമായ പ്രസംഗം; കണ്ണീര്‍ തുടച്ച് അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്റെ ജനപ്രിയ ക്വിസ് ഷോയായ കൗണ്‍ ബനേഗാ ക്രോര്‍പതിയുടെ സെറ്റില്‍ നടന്ന ജന്മദിനാഘോഷ വേളയിലായിരുന്നു മകന്‍ അഭിഷേക് ബച്ചന്‍ വികാരഭരിതമായ ഓര്‍മ്മകള്‍ പങ്ക് വച്ചത്. പിതാവിനോടുള്ള അതിരറ്റ സ്നേഹം പ്രകടിപ്പിച്ച അഭിഷേക് ദുഷ്‌കരമായ സമയങ്ങളില്‍ താന്‍ എപ്പോഴും പിതാവിന്റെ ‘ഏറ്റവും വലിയ ലൈഫ്ലൈന്‍” ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ചെറിയ പ്രായത്തില്‍ പിതാവിന്റെ കിടക്കയായിരുന്നു തന്റെ കളിസ്ഥലമെന്നും കളിപ്പാട്ടങ്ങള്‍ക്കായി നിരന്തരം വഴക്കിടാറുണ്ടെന്നും ഓര്‍ത്തെടുത്ത അഭിഷേക് തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വാശി പിടിച്ചിരുന്ന സംഭവങ്ങളും പങ്ക് വച്ചു.

അഭിഷേക് തുടര്‍ന്നു. ‘അസുഖം വരുമ്പോള്‍ നിങ്ങള്‍ എന്നെ ശകാരിക്കുമായിരുന്നു. പാ, എനിക്ക് വേണ്ടി തുറന്നത് കൈകള്‍ മാത്രമല്ല, ഹൃദയവും കൂടിയാണ്. കുട്ടിക്കാലത്ത് ഞാന്‍ ഒരു വികൃതിയായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍, ഞാന്‍ ആദ്യം പറഞ്ഞ വാക്ക് ‘പാ’ ആയിരുന്നു. എന്നിലെ നടനെ എനിക്ക് പരിചയപ്പെടുത്തിയത് നിങ്ങളാണ്. എന്റെ സ്വപ്നങ്ങള്‍ക്ക് തൂവലുകള്‍ തന്നത് നിങ്ങളായിരുന്നു’
.
ജോലിയേക്കാള്‍ ശക്തമായി ഒന്നുമില്ലെന്നും , ആളുകളുടെ സ്‌നേഹമാണ് ഏറ്റവും വിലപ്പെട്ടതെന്നും കുടുംബത്തിന് അതീതമായി മറ്റൊന്നുമില്ലെന്നും പഠിച്ചത് പിതാവില്‍ നിന്നാണെന്നും അഭിഷേക് വ്യക്തമാക്കി

”ഞാന്‍ നിങ്ങളില്‍ നിന്ന് വളരെയധികം പഠിച്ചു, നിങ്ങളുടെ 80-ാം ജന്മദിനത്തില്‍ നിങ്ങള്‍ക്ക് എന്ത് സമ്മാനം നല്‍കണമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം വാഗ്ദാനം ചെയ്യാം, ‘സിന്ദഗീ കി ഖേല്‍ മേം ജബ് ജബ് ദുഖ് ആപ്കോ സതയേഗാ, ടാബ് ടാബ് ആപ്കാ യേ ബീറ്റാ ആപ്കി സബ്സെ ബാഡി ലൈഫ്ലൈന്‍ ബാന്‍ ജായേഗാ.’ സദസ്സിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ അഭിഷേക് വാക്കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ കണ്ണീര്‍ തുടക്കുകയായിരുന്നു.

ആഘോഷ ചടങ്ങില്‍ അച്ഛന് വേണ്ടി നിരവധി സര്‍പ്രൈസുകളുമായാണ് അഭിഷേക് എത്തിയത്. അമിതാഭിന്റെ ജീവിതവും കരിയറും ആഘോഷിക്കുമ്പോള്‍ അമ്മ ജയാ ബച്ചനും പങ്കെടുത്തിരുന്നു. ഐശ്വര്യ റായ് ബച്ചന്‍, ആരാധ്യ, നവ്യ നവേലി നന്ദ, ശ്വേത ബച്ചന്‍, അഗസ്ത്യ നന്ദ എന്നിവര്‍ അമിതാഭിന് ജന്മദിനാശംസ നേരുന്ന വീഡിയോകളും അവതരിപ്പിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News