ഇലന്തൂരിലെ നരബലിക്കേസിന്റെ ഞെട്ടലിൽ നിന്നും മാറിയിട്ടില്ല കേരളം. ഇതിനു പിന്നാലെയാണ് മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ വീടിനുള്ളില്‍ ദുര്‍മന്ത്രവാദപ്രവര്‍ത്തനം നടത്തിയ സ്ത്രീയെ പൊലീസ്(police) കസ്റ്റഡിൽ എടുത്തു.
ഡിവൈഎഫ്ഐ(dyfi) പ്രതിഷേധത്തെ തുടർന്നാണ് കസ്റ്റഡി. മന്ത്രവാദം നടത്തിയ വാസന്തിമഠം നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ‘വാസന്തിമഠ’ത്തിലേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും. പിന്നാലെ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും(41) പൊലീസിന്റെ പിടിയിലുമായി.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ ഇവിടെ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ വെറൈറ്റി ‘ചികിത്സ’. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു.
പൊലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കുമെന്നും നാട്ടുകാർ പറയുന്നു. ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here