നരബലി കേസിൽ അറസ്റ്റിലായ വൈദ്യൻ ഭഗവൽസിംഗ് ഭാര്യയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് വൈദ്യൻ അവസാനം ചികിത്സിച്ച ഷെയിൻ സദാനന്ദൻ. വൈദ്യനും ഭാര്യയ്ക്കും ദ്വന്ത വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി ഷെയിൻ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.
മനുഷ്യ മാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവൽ സിംഗും ലൈലയും. കാക്കനാട്(kakkanad) ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി.
അതേസമയം, ഷാഫിയുടെ വ്യാജ എഫ്ബി പേജിലെ ചാറ്റുകള്‍ വീണ്ടെടുത്ത് പൊലീസ്. 2019 മുതലുള്ള ചാറ്റുകളാണ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലെ സംഭാഷണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മൂന്നു ജില്ലകളിലെ തിരോധാന കേസുകള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കേസുകളാണ് പരിശോധിക്കുക. ഇതുവരെ തെളിയാത്ത കേസുകളിലാവും പരിശോധന. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനാണ് എഡിജിപിയുടെ നിര്‍ദേശം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here