കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസ്.എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.കോടതിയിൽ റിപ്പോർട്ട് കൈമാറി. യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കും.
കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കൈമാറി. എൽദോസിനെതിരേ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പലതവണ ബലാത്സംഗം ചെയ്‌തുവെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി മൊഴി, ഇതിൽ എൽദോസിന്റെ കുറ്റകൃത്യത്തിന്റെ തെളിവുകൾ ആണ് പരാതിക്കാരി വെളിപ്പെടുത്തിയത്.
ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് യുവതിയുടെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി യുവതി മൊബൈൽ ഫോൺ ഉദ്യോഗസ്ഥർക്ക് കൈമാറും. കൂടാതെ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുടുതൽ തെളിവുകൾ കൂടി പുറത്ത് വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ 14 -ന് എൽദോസ് കോവളത്ത് ഉണ്ടായിരുന്നൂവെന്ന് തെളിയിക്കുന്നതാണ് രേഖകൾ. 14,15 തിയതികളിൽ എൽദോസ് കോവളം ഗസ്റ്റ് ഹൗസിൽ റൂം എടുത്തിരുന്നു. ഇതേ ദിവസമാണ് തനിക്കുനേരെ അതിക്രമം നടന്നതെന്നാണ് യുവതിയുടെ മൊഴി. എൽദോസിനൊപ്പം പിഎ ഡാനി പോൾ, സുഹൃത്ത് ജിഷ്ണു എന്നിവരും ഉണ്ടായിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ സിസിടിവി ദൃശ്യങ്ങൾ കൂടി ക്രെംബ്രാഞ്ച് സംഘം
ഉടൻ ശേഖരിക്കും.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. തുടർനടപടികളിലേക്ക് ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം കടന്നു. യുവതി ആവർത്തിച്ച് മൊഴിയിൽ ഉറച്ചുനിൽക്കുന്നതും ഡിജിറ്റൽ തെളിവുകളും എൽദോസിന് തിരിച്ചടിയാണ്.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നതോടെ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് ക്രൈംബ്രാഞ്ചിന് കടക്കേണ്ടിവരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here