ബലാത്സംഗക്കുറ്റം ; എല്‍ദോസ് കുന്നപ്പിള്ളി കുടുങ്ങി | Eldhose Kunnappilly

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കുടുങ്ങി. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗകുറ്റം. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. യുവതിയുടെ പരാതി അന്വേഷിക്കുന്നതില്‍ കോവളം സിഐ ഗുരുതരവീഴ്ച വരുത്തിയെന്നും കണ്ടെത്തല്‍.

യുവതിയുടെ ശക്തമായ മൊഴി, ഡിജിറ്റല്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍. ശാരീരിക ആക്രമണം പീഡനവും നടന്നൂവെന്ന കണ്ടെത്തല്‍. ഇതാണ് എല്‍ദോസ് കുന്നപ്പിള്ളിയെന്ന കോണ്‍ഗ്രസ് എംഎല്‍എയെ കുടുക്കിയത്.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ഒന്നിലധികം തവണ ബലാത്സംഗം ചെയ്തൂവെന്നാണ് കേസ്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി.

താമസ സ്ഥലത്ത് അതിക്രമിച്ചു കയറി യുവതിയെ നിരന്തരം ശാരീരികമായി ആക്രമിച്ചു. കൂടാതെ വിവിധ ഇടങ്ങളില്‍ കെണ്ടുപോയി ബലാത്സംഗത്തിന് വിധേയമാക്കിയെന്നുമാണ് യുവതിയുടെ മൊഴി.കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തൂവെന്നും തുടര്‍ന്നു മര്‍ദ്ദിച്ചൂവെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

എംഎല്‍എക്കെതിരെ കേസ് എടുത്ത വിവരം ക്രൈംബ്രാഞ്ച് സ്പീക്കറെ അറിയിച്ചു. അതുകൊണ്ടുതന്നെ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നതായാണ് സൂചന. അതേസമയം കോവളം സിഐ യുവതിയുടെ പരാതി അന്വേഷിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടിയും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News