സെൻട്രൽ മാലിയിൽ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചതിനെ തുടർന്ന് 11 പേർ മരിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ട്. മോപ്തി മേഖലയിലെ ബന്ദിയാഗരയ്ക്കും ഗൗണ്ടകയ്ക്കും ഇടയിലുള്ള റോഡിൽ ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ ആക്രമണങ്ങളുടെ കേന്ദ്രമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മൈനുകളും ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളും (ഐഇഡി) തീവ്രവാദികളുടെ ഇഷ്ട ആയുധങ്ങളിൽ ഒന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here