കോമണ്‍വെല്‍ത്ത് ഗെയിംസിൽ സോസേജിന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും വില ട്രെന്‍ഡിംഗ്

കോമണ്‍വെല്‍ത്ത് ഗെംയിസ് വേദിയുടെ സമീപത്തു നിന്ന് ഒരു ആരാധകന്‍ കഴിച്ച സോസേജിന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും വിലയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ നീന്തല്‍ മത്സര വേദിയുടെ സമീപത്തു നിന്നാണ് മാത്യൂ വില്ല്യം എന്നയാള്‍ ഫ്രന്‍ഞ്ച് ഫ്രൈസിന്റെയും സോസേജിന്റെയും ചിത്രം പങ്കുവെച്ചത്.

ഈ രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായി മാത്യൂ ചെലവഴിച്ചത് ആയിരം രൂപയാണ് (10പൗണ്ട്). മൂന്നിരട്ടി വിലയ്ക്കാണ് ഇവ വിൽക്കുന്നത്. ഫ്രഞ്ച് ഫ്രൈസും സോസേജും വളരെ രുചികരമാണെന്ന് മാത്യൂ വില്ല്യം ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് അമിത വില ഈടാക്കുന്നതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ചിത്രം വാര്‍ത്തയാക്കി. ‘വില കൂടുതലാണെങ്കിലും രുചി വളരെയധികമാണ്. സോസേജിന് അവാര്‍ഡ് നല്‍കണം. ഏറ്റവും വിലയുള്ള സോസേജിന് എന്ത് അവാര്‍ഡാണ് നല്‍കുക’ ഒരാള്‍ കമന്റ് ചെയ്തു. ‘ ഒരു കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നു,’ ‘ഒരു ആപ്പിള്‍ മുറിച്ചത് പോലെ.. തണുത്ത ഫ്രൈസിനേക്കാളും രുചിയുണ്ടാകും’, ‘ അവര്‍ക്ക് അത് പാകം ചെയ്ത് നല്‍കാമായിരുന്നു.’, ‘ചില വിചിത്ര കാരണങ്ങളാല്‍ ഫ്രൈകളെ ചിപ്‌സ് എന്ന് ബ്രിട്ടീഷുകാര്‍ വിളിക്കുന്നു. ചിപ്‌സ് എന്ന് നമുക്ക് അറിയാവുന്നവയെ അവര്‍ ക്രിസ്പസ് എന്ന് വിളിക്കുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News