Human Sacrifice: മനുഷ്യമാംസം കുക്കറില്‍ വേവിച്ചു; വേവിച്ചത് ആന്തരികാവയവങ്ങളെന്ന് ലൈലയുടെ മൊഴി

ഇലന്തൂര്‍ നരബലിക്കേസില്‍ മനുഷ്യമാംസം ഭക്ഷിച്ചുവെന്ന് പ്രതികള്‍. ആന്തരികാവയവങ്ങള്‍ കുക്കറില്‍ വേവിച്ചാണ് ഭക്ഷിച്ചതെന്നാണ് ലൈലയുടെ മൊഴി. മൃതദേഹങ്ങള്‍ കക്ഷണങ്ങള്‍ ആക്കിയത് ദമ്പതികള്‍ ചേര്‍ന്നാണെന്നും ശരീരാവയവങ്ങള്‍ രണ്ട് ദിവസം സൂക്ഷിച്ചുവെന്നും ലൈല മൊഴി നല്‍കി. ഡമ്മി പരീക്ഷണത്തിനിടെയാണ് ഇരുവരും ഇത് വ്യക്തമാക്കിയത്. മൂന്ന് പ്രതികളെയും വെവ്വേറെ എത്തിച്ചാണ് ഡമ്മിയുടെ മുമ്പില്‍ ചോദ്യം ചെയ്തത്.

ഷാഫിയെയും ചോദ്യം ചെയ്യുകയാണ്. ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കി ഡോഗ് സ്‌ക്വാഡ് മടങ്ങി.

ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളം ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥി ഒളിപ്പിച്ച നിലയിലായിരുന്നു. മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News