ഇലന്തൂർ നരബലിക്കേസ് തെളിവെടുപ്പിന് പിന്നാലെ അന്വേഷണം സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള് . പത്മത്തെയും റോസ്ലിനെയും കൊലപ്പെടുത്തും മുൻപ് രണ്ട് സ്ത്രീകളെ കൂടി വലയിലാക്കാന് പ്രതികൾ നീക്കം നടത്തി. കത്തിയും കയറും വാങ്ങിയ കടയിൽ എത്തിച്ചു ഭഗവൽ സിംഗിൻ്റെ മൊഴിയെടുക്കും.
വൈദ്യൻ്റെ ഇലന്തൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്. പത്തനംതിട്ടയിലെ തന്നെ രണ്ടു സ്ത്രീകളെ വലയിലാക്കാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.ആനപ്പാറ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരിയെയും, തിരുമൽ കേന്ദ്രത്തിൽ സഹായിയെ എത്തിയ പന്തളം സ്വദേശനിയുമാണ് വലയിലാക്കാൻ പ്രതികൾ ശ്രമിച്ചത്.എന്നാല് ഇത് സംബന്ധിച്ച് കൂടുതല് കാര്യങ്ങള് വ്യക്തമാക്കാന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഇന്നലെ നടന്ന ചോദ്യം ചെയ്യയിലും തെളിവെടുപ്പിലുമായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്ക്കൊപ്പം കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും പൊലീസിന് ലഭിച്ചു. മനുഷ്യ മാസം പാചകം ചെയ്ത പ്രഷർ കുക്കർ , രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങള് കത്തിക്കാന് ശ്രമിച്ചതിന്റെ ഭാഗങ്ങള് തുടങ്ങി 40 ല് അധികം തെളിവുകളാണ് ഫോറന്സിക് പരിശോധനയില് കണ്ടെത്തിയത്. മനുഷ്യമാംസം പാകം ചെയ്തു സമ്മതിച്ചു എന്നാൽ നരഭോജനം നടത്തിയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. വൈദ്യൻ ഭഗത് സിങ്ങിനെ ഇലന്തൂരിലെത്തിച്ച വീണ്ടും തെളിവെടുപ്പ് നടത്തും. കയറും കത്തിയും വാങ്ങിയ കടയിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here