ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സുപ്രീം കോടതിയെ സമീപിച്ചു. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനുശാന്തി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
ഇതിൽ വിധി വരും ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. രണ്ടായിരത്തി പതിനാലിൽ ഭർതൃ മാതാവിനെയും മകളെയും കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസിൽ അനുശാന്തിയും സുഹൃത്ത് നിനോ മാത്യു എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു.
ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. നേരത്തെ സുപ്രിം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here