പഞ്ചാബിലെ മുന്‍മന്ത്രി സുന്ദർ ശ്യാം അറോറ അറസ്റ്റിൽ. കൈക്കൂലി കേസിലാണ് ഇയാളെ പഞ്ചാബ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
തനിക്കെതിരായ കേസ് ഒതുക്കി തീർക്കാൻ എഐജി റാങ്കിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥന് ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
മന്ത്രിയുടെ വസതിയില്‍നിന്ന് 50 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് സുന്ദര്‍ ശ്യാം അറോറ എഐജി യെ കണ്ട് തനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ 50 ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
തുടർന്ന് എഐ ജി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഈയിടെയാണ് സുന്ദർ ശ്യാം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here