K Sudhakaran | തെക്കന്‍ കേരളത്തിലെ ജനങ്ങളെ അവേഹളിച്ച കെ.സുധാകരനെതിരെ വ്യാപകപ്രതിക്ഷേധം

തെക്കന്‍ കേരളത്തിലെ ജനങ്ങളെ അവേഹളിച്ച കെ.സുധാകരനെതിരെ വ്യാപകപ്രതിക്ഷേധം. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്  മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന്‍ മറുപടി നല്‍കിയത്. വിവാദമായതോടെ പ്രസ്താവന പിന്‍വലിച്ച് ക്ഷമചോദിച്ച് സുധാകരന്‍. ആരെയും വിഷമിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

ഒരു  ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം.  ഇതിനുള്ള മറുപടിയിലാണ് കെ.സുധാകരന്‍ തെക്കന്‍കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന ഗരുതരമായ പ്രതികരണം നടത്തിയത്.

ജേഷ്ഠ സഹോദനെ കൊലപ്പെടുത്തിയും അദ്ദേഹത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മനസുള്ളവര്‍, അത്തരം മലീമസമായ മനസുള്ളവരാണ് തെക്കന്‍കേരളത്തിലെ ജനങ്ങളെന്ന് ധ്വനിയുള്ള ഒരു കെട്ട് കഥ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചായിരുന്നു സുധാകരന്‍ .

ഇതിനെതിരെ വ്യാപകപ്രതിക്ഷേധം ഉയര്‍ന്നു. ഗത്യന്തരമില്ലാതെ സുധാകരന് തന്റെ പ്രസ്താവന അവസാനം പിന്‍വലിച്ച് ക്ഷമ ചോദിക്കേണ്ടി വന്നു.-

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും സുധാകരന്റെ അതിരുവിട്ട വാക്കുകളില്‍ അസ്വസ്തരാണ്. ഇത്തരം വാവിട്ട വാക്കുകള്‍  കോണ്‍സ്രഗിനാകെ കളങ്കമാണെന്നാണ് നേതാക്കളുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel