റഷ്യ(russia)യിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേര്‍ക്ക് പരുക്കേറ്റു. റഷ്യയ്ക്കു വേണ്ടി യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി, സൈനിക പരിശീലനത്തില്‍ ഏർപ്പെട്ടിരുന്നവർക്കു നേരെയാണ് വെടിവെപ്പുണ്ടായത്.
തെക്കുപടിഞ്ഞാറന്‍ ബെല്‍ഗൊരോദ് മേഖലയില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം. അക്രമികളെ വെടിവെച്ചു കൊന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോക്ക് ഉപയോഗിക്കാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഒരു മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യത്തെ പൗരന്മാരാണ് അക്രമികളെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കു നേരെ നടന്നത് ഒരു ‘ഭീകരവാദി’ ആക്രമണം ആയിരുന്നെന്നും മന്ത്രാലയം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here