പീഡനപരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെക്കായി വോട്ടുതേടി കെപിസിസി ആസ്ഥാനത്ത്

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരത്തിലെ പീഡനപരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെക്കായി വോട്ടുതേടി കെപിസിസി ആസ്ഥാനത്ത്. വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട പാല്‍ക്കുളങ്ങര ശംഭുവാണ് ഖാര്‍ഗെക്കായി വോട്ടുപിടിച്ചത്. പീഡന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് എദോസ് കുന്നപ്പിള്ളി ഒളിവില്‍ കഴിയുമ്പോഴാണ് നേതാക്കളുടെ പിന്തുണയോടെ പാല്‍ക്കുളങ്ങര ശംഭുവിന്റെ വോട്ടുപിടിത്തം.

ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ് കെപിസിസി ആസ്ഥാനത്തെ ഈ കാഴ്ചകള്‍. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരത്തിലെ പീഡനപരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പാല്‍ക്കുളങ്ങര ശംഭു. വനിതാ നേതാവിന്റെ പരാതിയിലാണ് ശംഭുവിനെതിരെ നടപടി എടുത്തത്.

പക്ഷെ നടപടിയൊക്കെ പേപ്പറില്‍ മാത്രം. പ്രതിപക്ഷനേതാവിന്റെ അടുത്ത അനുയായി കൂടിയായ പാല്‍കുളങ്ങര ശംഭുവവാണ് മല്ലികാര്‍ജുന ഖാര്‍ഗെക്കായി കെപിസിസി ആസ്ഥാനത്ത് വോട്ടുതേടുന്നത്.മല്ലികാര്‍ജുന ഖാര്‍ഗെയുടെ ബാനറും കൈയ്യില്‍ പിടിച്ചാണ് പാല്‍ക്കുളങ്ങര ശംഭുവിന്റെ േവാട്ട് അഭ്യര്‍ഥന. ശംഭുവിനെതിരെ നല്‍കിയ വനിതാ നേതാവിന്റെ പരാതി നേതാക്കള്‍ ഇടപെട്ട് അന്നുതന്നെ ഒതുക്കി.

പക്ഷെ ഇരക്ക് നീതി കിട്ടിയില്ല. നേതൃത്വം ഇരക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് എന്നു തെളിയിക്കുന്നതാണ് പാല്‍ക്കുളങ്ങര ശംഭുവിന്റെ ഈ ദൃശ്യങ്ങള്‍.പീഡന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് എദോസ് കുന്നപ്പിള്ളി ഒളിവില്‍ കഴിയുമ്പോഴാണ് നേതാക്കളുടെ പിന്തുണയോടെ പാല്‍ക്കുളങ്ങര ശംഭുവിന്റെ വോട്ടുപിടിത്തമെന്നതാണ് ശ്രദ്ദേയം. എല്‍ദോസ് കുന്നപ്പിള്ളിയും എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടറാണ്. ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്നതിനാല്‍ കുന്നപ്പിള്ളിക്ക് വോട്ടുചയ്യാനായില്ല. ക്രൈബ്രാഞ്ച് തേടുന്ന പ്രതിയാണ് എല്‍ദോസ് കുന്നപ്പിള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News