മലയാള സിനിമയിലെ പ്രമുഖ സംവിധായകരിലൊരാളാണ് കമൽ(kamal). സിനിമാസ്വാദകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ വ്യത്യസ്‍ത കഥാപാത്രങ്ങൾ നൽകാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കമൽ- മോഹൻലാൽ(mohanlal) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നിരവധി സിനിമകളുണ്ട്. അതിൽ ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തെപ്പറ്റി കൈരളി ടിവിയോട് മനസുതുറക്കുകയാണ് സംവിധായകൻ.
ചിയേർസ് എന്ന കമ്പനിയ്ക്കുവേണ്ടി അടുത്ത പടം ചെയ്യണം എന്ന ഒരു ഓഫർ മോഹൻലാൽ മുന്നോട്ടുവച്ചുവെന്നും അതൊരു പുതിയ സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു അംഗീകാരമായിരുന്നുവെന്നും കമൽ പറയുന്നു. വളരെ റൊമാന്റിക് ആയിട്ടുള്ള പൊയറ്റിക് ആയിട്ടുള്ള സിനിമ ചെയ്യണമെന്നാണ് ലാൽ തന്നോട് പറഞ്ഞതെന്നും തന്റെ സിനിമാ സങ്കൽപ്പങ്ങളും അതുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും കമൽ പറഞ്ഞു.
”അതായിരുന്നു എന്റെ ഏറ്റവും വലിയ ഒരാവേശം. അങ്ങനെയാണ് കുട്ടികളും മോഹൻലാലുമെന്ന സങ്കൽപ്പത്തിലുള്ള ഒരു കഥയിലേക്ക് ഞാനും ജോൺപോളും കൂടിയാലോചിച്ച ശേഷം എത്തുന്നത്. അതാണ് ഉണ്ണികളേ ഒരു കഥപറയാം എന്ന സിനിമ”, കമൽ ഓർക്കുന്നു.
കമലിന്റെ വാക്കുകൾ
സെഞ്ചുറി ഫിലിംസിലെ കൊച്ചുമോനും മോഹൻലാലും ചേർന്ന ഒരു കമ്പനിയുണ്ടായിരുന്നു, ചിയേർസ് എന്നായിരുന്നു പേര്. സെഞ്ചുറി ഫിലിംസിൽ ഞാൻ ഒരുപാട് സിനിമകളുടെ അസിസ്റ്റന്റ് ഡയറ്കടർ ആയിരുന്നു. അങ്ങനെ ആ പ്രൊഡക്ഷൻ കമ്പനിയുമായി എനിക്ക് വലിയ ബന്ധമുണ്ടായിരുന്നു. കൊച്ചുമോനും മോഹൻലാലും കൂടി അടുത്തൊരു സിനിമയെക്കുറിച്ചാലോചിക്കുകയായിരുന്നു. മിഴിനീർപ്പൂക്കളുടെ ഡബ്ബിങ് തീയറ്ററിൽ കൊച്ചുമോൻ വരികയാണ്.
അപ്പോൾ ലാലെന്നെ വിളിച്ചിട്ടു പറയുകയാണ് കൊച്ചുമോനുമായി ആലോചിച്ചു കമൽ നമ്മുടെ കമ്പനിയ്ക്കുവേണ്ടി അടുത്ത പടം ചെയ്യണം എന്ന്. ഒരു ഓഫർ മോഹൻലാൽ തരികയാണ്. അതൊരു പുതിയ സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. എന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുൻപ് കിട്ടിയ ഒരു അംഗീകാരമായിരുന്നു അത്. നമുക്ക് വളരെ റൊമാന്റിക് ആയിട്ടുള്ള പൊയറ്റിക് ആയിട്ടുള്ള സിനിമ ചെയ്യണമെന്നാണ് ലാൽ എന്നോട് പറഞ്ഞത്.
സത്യത്തിലെന്റെ സിനിമാ സങ്കൽപ്പങ്ങളും അതുമായി ബന്ധപ്പെട്ടതായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ ഒരാവേശം. അങ്ങനെയാണ് കുട്ടികളും മോഹൻലാലുമെന്ന സങ്കൽപ്പത്തിലുള്ള ഒരു കഥയിലേക്ക് ഞാനും ജോൺപോളും കൂടിയാലോചിച്ച ശേഷം എത്തുന്നത്. അതാണ് ഉണ്ണികളേ ഒരു കഥപറയാം എന്ന സിനിമ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here