ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയത് കരള്‍ കലങ്ങുന്ന വേദനയോടെ…കുറിപ്പ് പങ്കുവച്ച് ഗോപിനാഥ് മുതുകാട് | Gopinath Muthukad

തൃശ്ശൂരിലെ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ കുടുംബത്തെ സന്ദര്‍ശിച്ച് പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട്(Gopinath Muthukad).

മരിച്ച ഫഹദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഗോപിനാഥ് മുതുകാട് പ്രതികരണം പങ്കുവെച്ചു. കരള്‍ കലങ്ങുന്ന വേദനയോടെയാണ് ഫഹദിന്റെ വീട്ടില്‍ നിന്ന് താന്‍ പടിയിറങ്ങിയതെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ കേച്ചരിക്കടുത്ത് പട്ടിക്കരയില്‍ മാനസിക വൈകല്യമുള്ള മകനെ് അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. മകനെ ഒഴിവാക്കാനായിരുന്നു പിതാവ് ക്രൂരകൃത്യം ചെയ്തത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

കരള്‍ കലങ്ങുന്ന വേദനയോടെയാണ് തൃശൂര്‍ കേച്ചേരിയിലെ ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയത്. ഇന്ന് രാവിലെ പത്തരമണിക്ക്, മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള മകന്‍ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ആ വീട്ടിലെത്തിയത്. ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ട ദൃശ്യം താങ്ങാനാവാത്തതായിരുന്നു.

ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. കൊലപാതക കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയില്‍ പിറക്കാന്‍ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തില്‍ ആഞ്ഞു തറയ്ക്കട്ടെ. അയല്‍വീട്ടില്‍ ഇത്തരം ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഔദാര്യമല്ല അത്. നമ്മുടെ കടമയാണ്….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News