Eldhose Kunnappilly: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് യുവതി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ(Eldhose Kunnappilly) പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. കുന്നപ്പിള്ളി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. ക്രൈംബ്രാഞ്ച് സംഘം കുന്നപ്പിള്ളിയുടെ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടിലും കളമശ്ശേരിയിലെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

കുന്നപ്പിള്ളി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ച പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടിലും കളമശ്ശേരിയിലെ ഫ്‌ലാറ്റിലും എത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത് : കഴിഞ്ഞ ഓണക്കാലത്ത് പുല്ലുവഴിയിലെ വില്ലയില്‍ വച്ച് കുന്നപ്പിള്ളി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ക്രൈംബ്രാഞ്ച് എസിപി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലന്ന് പരാതിക്കാരി പറഞ്ഞു.കുന്നപ്പിള്ളി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു.

പെരുമ്പാവൂരിന് ശേഷം കളമശ്ശേരിയിലെ ഫ്‌ലാറ്റില്‍ എത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഏഴു ഇടങ്ങളിലായി തന്നെ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞദിവസം തിരുവനന്തപുരത്തും വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News