യു പി ഗാസിയാബാദിലെ കൂട്ടബലാത്സംഗത്തിൽ ട്വിസ്റ്റ്.ബലാത്സംഗ പരാതി യുവതി ഉൾപ്പെടെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഭാഗം.ഗൂഢാലോചനയിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.യുവതിക്കെതിരെയും പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ ഓടെയാണ് ഇരു കൈ കാലുകളും കെട്ടിയിട്ട് ചണച്ചാക്കിനുള്ളിൽ യുവതിയെ റോഡരികിൽ കണ്ടെത്തുന്നത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി പ്രകാരം അഞ്ചുപേർക്കെതിരെ കേസെടുക്കുകയും ഇതിൽ നാലു പേരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഈ കേസിലാണ് ഇപ്പോൾ ട്വിസ്റ്റ് സംഭവിച്ചത്.
ബലാത്സംഗ കഥ യുവതിയുടെ ഗൂഢാലോചനയുടെ ഭാഗം എന്നാണ് പോലീസ് കണ്ടെത്തൽ. യുവതിയുടെ മൊഴിയിലെ അഞ്ചു പേരുമായും യുവതി വസ്തുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ആ തർക്കത്തിന്റെ ഭാഗമാണ് യുവതിയെ ഇത്തരമൊരു കൃത്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്.യുവതിയുടെ പരിചയക്കാരായ മൂന്നുപേരും ചേർന്നാണ് കൂട്ടബലാത്സംഗം ആസൂത്രണം ചെയ്തത്.
ഗൂഢാലോചനയുടെ ഭാഗമായ ആസാദ് ഗൗരവ്വ് അഫ്‌സൽ എന്നിവരെ കസ്റ്റഡിയിലെടുതെന്നും യുവതിക്കെതിരെയും നടപടിയെടുക്കുമെന്നും മീററ്റ് റേഞ്ച് ഐജി പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here