കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം.
പ്രതി ശ്യാംജിത്തിനെ ഇന്ന് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും.പ്രതി ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തൽസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും.
ആയുധങ്ങൾ വാങ്ങിയ കടയും ഉപേക്ഷിച്ച സ്ഥലവും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അതേസമയം വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രംഗത്തെത്തി.കൊലപാതകത്തിനെത്തിയ പ്രതിയെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ കൈരളിന്യൂസിനോട് പറഞ്ഞു.
കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേന പ്രദേശത്ത് കറങ്ങി നടന്നു.വൈദ്യുതിലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും തൊപ്പി ധരിച്ച പ്രതിയുടെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു.
നിഷ്ഠൂരമായ അരും കൊലയുടെ നടുക്കത്തിലാണ് പാനൂർ വളള്യായി.അപ്രതീക്ഷിത സംഭവത്തിന്റെ ആഘാതത്തിൽ നിന്നും നാട് ഇതുവരെ മുക്തമായിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പർ തങ്കം കൈരളി ന്യൂസിനോട് പറഞ്ഞു.പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here