കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകക്കേസില്‍ പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. മാനന്തേരിയിലെ കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ ശ്യാംജിത്ത് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തു.
അതേസമയം പ്രതിയെ കണ്ടിരുന്നതായി സമീപവാസി പ്രതികരിച്ചു.കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേന ഇയാൾ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി സമീപവാസിയായ മുകുന്ദൻ പ്രതികരിച്ചു.
നിഷ്ഠൂരമായ അരും കൊലയുടെ നടുക്കത്തിലാണ് പാനൂർ വളള്യായി.അപ്രതീക്ഷിത സംഭവത്തിന്റെ ആഘാതത്തിൽ നിന്നും നാട് ഇതുവരെ മുക്തമായിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പർ തങ്കം കൈരളി ന്യൂസിനോട് പറഞ്ഞു.പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here