കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഗൂഗിളിൽ സെർച്ച് ചെയ്തെന്ന് പ്രതി ശ്യാംജിത്ത്. ബാഗിൽ നിന്ന് കണ്ടെത്തിയ ബാറ്ററി, മിനി വുഡ് കട്ടറിന്റേതെന്നും
ശരിയായി പ്രവർത്തിക്കാത്തതിനാൽ ഉപയോഗിക്കാനായില്ലെന്നും പ്രതി പറഞ്ഞു. കൊലപാതകത്തിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി ഭക്ഷണം വിളമ്പിയെന്നും പ്രതി ശ്യാംജിത്ത് പറഞ്ഞു.
“14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞതിതാണ്. വിഷ്‌ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമിച്ചതാണെന്നും തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
ഇരുതല മൂർച്ചയുള്ള കത്തി നിർമിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു. കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണവും വീട്ടിൽനിന്ന് കണ്ടെത്തി.
കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീൻ വാങ്ങി, പവർ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീൻ ശ്യാംജിത്തിൻറെ മാനന്തേരിയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി.
പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here