ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിൽ സഹകരിക്കാതെ എല്‍ദോസ് കുന്നപ്പിള്ളി

ബലാത്സംഗ കേസിലെ പ്രതി എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇന്നത്തെ ചോദ്യം ചെയ്യലിലും വ്യക്തമായ ഉത്തരം നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി. ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മറ്റന്നാള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എല്‍ദോസിന് നോട്ടീസ് നല്‍കി.

എട്ടുമണിക്കൂര്‍ ഇന്ന് നടന്ന ചോദ്യം ചെയ്യലിലും പൂര്‍ണമായി സഹകരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. പല ചോദ്യങ്ങള്‍ക്കും എല്‍ദോസ് മറുപടി നല്‍കിയില്ല. ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ നിരത്തിയപ്പോള്‍ എംഎല്‍എ ഒഴിഞ്ഞുമാറി. യുവതിയുടെ പരാതിയില്‍ വസ്തുതയില്ലെന്നാണ് എല്‍എല്‍എ മറുപടി നല്‍കിയത്. പക്ഷെ കോവളത്തടക്കം വിവിധ സ്ഥലങ്ങളില്‍ നടന്ന സംഭവങ്ങളെ പൂര്‍ണമായി നിക്ഷേധിക്കാന്‍ എംഎല്‍എ തയ്യാറായില്ല. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ യുവതി വളച്ചൊടിച്ചതാണെന്നാണ് എല്‍ദോസിന്റെ വിശദീകരണം.

എന്നാല്‍ എം.എല്‍എയുടെ വാദങ്ങള്‍ അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. അതേസമയം, എം എല്‍ എ ഹാജരാക്കിയ ഫോണ്‍ അന്വേഷണ സംഘം സ്വീകരിച്ചില്ല.സംഭവ സമയം ഉപയോഗിച്ച ഫോണാണെന്ന് സ്ഥിരീകരിച്ച ശേഷമേ ഫോണ്‍ സ്വീകരിക്കൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം. മറ്റന്നാള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എല്‍ദോസിന് നോട്ടീസ് നല്‍കി.പരാതിക്കാരിയുമായി ഒരുമിച്ചിരുത്തി എല്‍ദോസിനെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News