പത്തനംതിട്ട പടിഞ്ഞാറ്റോതറയിൽ തൈമറവുംകരയിൽ ആയുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെയാണ് മൂന്നംഗ സംഘം രാത്രിയിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ പടിഞ്ഞാറ്റോതറ ആനയാർ ജംഗ്ഷനിൽ ഭീകരാന്തീക്ഷം സൃഷ്ടിച്ചത്.മംഗലം , പൂതക്കുഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് വടിവാളും കന്പിവടിയുമായി എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായ ഭൂതക്കുഴിപ്പാറ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ലഹരി മാഫിയ സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം പോലീസിൽ അറിയിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചെതെന്നാണ് ആരോപണം. പ്രദേശത്തെ ഒരു വീടിന് നേരെയും ആക്രമികൾ കല്ലെറിഞ്ഞു.
പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പുറത്ത് വന്ന ദൃശ്യങ്ങൾ കേന്ദീകരിച്ചാണ് അന്വേഷണം. പ്രദേശത്ത് നടക്കുന്ന ലഹരി കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് പൊതുവിൽ ഉയരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here