ഉത്തർപ്രദേശിൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്കുനേരെ ക്രൂരത.രക്തം വാർന്ന് കിടക്കുന്ന 12 വയസുകാരിയെ സഹായിക്കാതെ ആളുകൾ മൊബൈലിൽ ദൃശ്യം പകർത്തുകയായിരുന്നു. ഉത്തർപ്രദേശിലെ കനൗജിലാണ് ദാരുണ സംഭവം. പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
ഗുരുതരമായി പരുക്കേറ്റ് സഹായത്തിന് അപേക്ഷിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ പോലും നാട്ടുകാർ തയ്യാറാകാതെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഒക്ടോബർ 23 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
25 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ രക്തം പുരണ്ട കൈകളുമായി പെൺകുട്ടി സഹായത്തിന് അഭ്യർത്ഥിക്കുന്നതായി കാണാം. എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചുറ്റും നിൽക്കുന്ന ആളുകൾ മൊബൈലിൽ ഇത് ചിത്രീകരിക്കുകയാണ്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here