ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ ദളിത് എഴുത്തുകാരിയെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമിച്ചു എന്നതാണ് കേസ്.പട്ടികജാതി പട്ടിക വർഗ അതിക്രമ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ നേരത്തെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി സിവിക്കിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സിവിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ കീഴടങ്ങിയത്.രാവിലെ 9 മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന് മുന്നിൽ സിവിക് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സിവിക്കിന്റെ മൊബൈൽ ഫോൺ പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ചോദ്യം ചെയ്യലിൽ സിവിക്ക് കുറ്റം നിഷേധിച്ചതായാണ് വിവരം. പരാതിക്കാരിയുടെ ജാതി തനിക്ക് അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നും സിവിക്ക് ചോദ്യം ചെയ്യലിനിടെ പോലിസിനോട് പറഞ്ഞു. സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ രണ്ടാമത്തെ കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here