9 വൈസ് ചാൻസിലർമാരോട് രാജി സമർപ്പിക്കാനാവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.RSS ന് വേണ്ടി ഗവർണർ കുഴലൂത്ത് പണി നടത്തുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
രണ്ടു ദിവസത്തെ പ്രതിഷേധ പരിപാടിയിലൂടെ അവസാനിക്കുന്നതല്ല ഗവർണർക്കെതിരേയുള്ള പ്രതിഷേധം. സാർവത്രിക വിദ്യാഭ്യാസം നേടിയ ഒരേ ഒരു സംസ്ഥാനമാണ് കേരളം. യുഡിഎഫ് ഭരണ കാലത്ത് പല സ്‌കൂളുകളും പൂട്ടാനുള്ള തീരുമാനമുണ്ടായി.
കഴിഞ്ഞ 5 വർഷം കിഫ്‌ബി സഹായത്തോടെ LDF സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളൊരുക്കിയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ചില മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ഫാസിസമാണ്. താൻ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെ മാത്രം വാർത്താ സമ്മേളനത്തിന് ക്ഷണിച്ചു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ് നടന്നത്. ജനങ്ങൾ ഇത് ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here