Governor: സര്‍വ്വകലാശാലകളെ വര്‍ഗീയ വൽക്കരിക്കാനുള്ള ഗവർണറുടെ ശ്രമം; എൽഡിഎഫ് പ്രതിഷേധം ഇന്നും തുടരും

സര്‍വ്വകലാശാലകളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ഗവർണറുടെ(governor) നീക്കത്തിനെതിരെ എൽഡിഎഫ്(ldf) സംസ്ഥാന വ്യാപക പ്രതിഷേധം ഇന്നും തുടരും. അതേസമയം, ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പൊട്ടിത്തെറിയുടെ വക്കിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷം ഗവര്‍ണറെ പിന്താങ്ങുന്നുവെന്ന് എംവി.ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാർ തിട്ടൂരം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇടതുമുന്നണി.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌, പുളിമൂട് ജിപിയോയ്ക്ക് മുന്നിൽ അവസാനിച്ചു. പ്രതിഷേധ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിസിമാരെ തീരുമാനിച്ച നിയമം അസാധുവെങ്കിൽ, ചാൻസലർക്കും പദവി നഷ്ടമാകുമെന്ന കാര്യം ഗവർണർ ഓർക്കണമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

യാതൊരു ഉളുപ്പുമില്ലാതെയാണ് കേരളത്തിലെ പ്രതിപക്ഷം ഗവർണറെ പിന്താങ്ങുന്നത്. ആർഎസ്എസിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ഗവർണർ ചാൻസലറായത് അപമാനകരമാണ്. എന്ത് കാര്യവും ചെയ്യാമെന്ന് കരുതി കച്ചകെട്ടി ഇറങ്ങിയവർക്ക്, അത് പറ്റാത്ത നാടാണ് കേരളമെന്ന് ഗവർണർക്കും വൈകാതെ മനസ്സിലാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞുവെച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധത്തിൽ എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു. സർവ്വകലാശാലകളുടെ പ്രവർത്തനം നല്ല രീതിയിലാകണമെന്ന് ചിന്തയുള്ളവരെ ഒരുമിപ്പിച്ച് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് എൽഡിഎഫ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here